Thursday, September 2, 2010

ഇന്റര്‍വ്യൂ ................


അറിയിപ്പ്  : ഈ കഥയിലെആളുകളുടെ പേരുകള്‍ മാറ്റിക്കൊടുതിരിക്കുന്നത് തല്ലു കിട്ടാതിരിക്കാന്‍ വേണ്ടി മാത്രമാണ്.............മാന്യ വായനക്കാര്‍ ക്ഷമിക്കുക.............. അപ്പോള്‍ തുടങ്ങുകയല്ലേ....?????



കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് +2വിനു  അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കോളേജില്‍  വിഹരിച്ചുകൊണ്ടിരുന്ന സമയം...


അമ്മാവന്‍ എന്ന് പറഞ്ഞാല്‍ നേരെ അമ്മാവന്‍ അല്ല.വകയില്‍ ഒരു അമ്മാവന്‍ ആണ്.  
അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് സ്കൂളിലെത്തി. 

അവള്‍ക്ക് സ്കൂളിലെ  ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

നാട്ടിലാണെങ്കില്‍ കാണാന്‍ കൊള്ളാവുന്ന അധികം പേരൊന്നും ഇല്ല.

അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ സാനുചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!(സാനു എന്നത് എന്നെ വീട്ടില്‍ വിളിക്കുന്ന പേരാ).... 


അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ കരമനയുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: "എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “അവിടെ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ സ്കൂളില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് നെയ്യാറ്റിന്‍കര, അല്ലേ? എത്ര ദൂരം വരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ......... ദൈവത്തിനു അറിയാം !

Wednesday, September 1, 2010

ഇതിലും വലുത് എന്തൊക്കെയാ സഹിച്ചിട്ടുള്ളത്........ ഇതും കൂടെ സഹിച്ചൂടെ നിങ്ങള്ക്ക്

                            ഞാനൊരു കവിത ചൊല്ലുകയാ ...സമ്മതം വാങ്ങാതെ ..ചിലപ്പോഴൊക്കെ ആരും കേള്‍കാനില്ലെന്നു ഉറപ്പുള്ളപ്പോള്‍ ഞാനത്തരം സാഹസത്തിനു മുതിരാറുണ്ട്‌.. മികപ്പോഴും ടി.വി യിലെ പരസ്യത്തില്‍ ബോറടിക്കുംപോഴോ അല്ലെങ്കില്‍ സീരിയല്‍ കാണാന്‍ വേണ്ടി അമ്മ റിമോട്ട് വാങ്ങിക്കുംപോഴോ ആണ് കവിത പുറത്തു ചാടുക..അപ്പൊ മധുസുധനനും ഓ.ന്‍.വി യും ഒക്കെ ഓടി വരും മനസ്സിലോട്ടു. അമ്മക്ക് കവിത ഭയങ്കര ഇഷ്ടമാ ..ഞാന്‍ കവിത ചൊല്ലാന്‍ തുടങ്ങ്യാല്‍ അമ്മ അപ്പൊ ചൂലെടുക്കും ..(ഓഫീസില്‍ ഇരുന്നു അറിയാതെ ഒരു കവിത ചൊല്ലിയാല്‍ തന്നെ മുന്‍പില്‍ ഇരിക്കുന്നവരുടെ തീക്ഷ്ണമായ നോട്ടം കാണും....... അതോടെ തീരും എന്നിലെ കവി വാസന... ).......സൊ നേരെ പറമ്പിലോട്ടു.. മിക്കവാറും കുളകടവില്‍ ..മീനിനും അണ്ണാറക്കണ്ണനുമൊന്നു സംസാരിക്കാന്‍ പറ്റാത്തതിനു ദൈവത്തിനു സ്തുതി!! മഴ പൈയ്തു കുളമാകെ കലങ്ങി കിടക്കുകയാണ് ..പിന്നെ കുറെ കൊല്ലങ്ങളായി ആരും ഉപയോഗിക്കുന്നുമില്ല ..അവിടെ ഇരുന്നു പാടിയാല്‍ ഒരു കുഞ്ഞും കരയില്ല ... ഒരുപാടു മീന്‍ ഉണ്ട്.. ചുമ്മാ അവിടെ ഇരുന്നാല്‍ മതി..ബ്രാല്‍ ഒക്കെ വന്നു ഒന്നെത്തി നോക്കും.. അവരുടെ സാമ്രാജ്യത്തില്‍ അതിക്രമിച്ചു കയറാന്‍ ഇവനാരെടാ എന്ന ഭാവത്തില്‍..അവര്‍ക്ക് സംക്രാന്തി ദിവസം മാത്രം പേടിച്ചാല്‍ മതീലോ..അന്നാണ്  രമേഷും  കൂട്ടരും വലയുമായി മീന്‍ പിടിക്കാന്‍ വരുക ....അയ്യോ നമുക്കു തുടങ്ങണ്ടേ...അതിന് മുന്പ് ഈ സിനിമയിലൊക്കെ കാണുന്ന പോലെ കുറച്ചു കുഞ്ഞു കല്ലുകള്‍ പെറുക്കി കുളത്തിലെക്കിടാം ...ബ്ലും ബ്ലും ബ്ലും ബ്ലും ...കവിതക്കൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് വേണ്ടേ ...



" ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..

ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................"